Sunday, April 30, 2017

നിശ്ശബ്ദ പ്രക്ഷുബ്ദത

ആകാശത്തിന്റെ നിറം ഇന്നലെ ഉസ്മാൻ പച്ചയായിരുന്നു . ഓന്റെ നെഞ്ചിലെ പ്രണയം കലക്കിയൊഴിച്ചതോണ്ടാവണം  സൂര്യനന്നും  കട്ടിചോപ്പായിരുന്നു .ഇടയ്ക്കിടക്ക് കളർ കണ്ണടകൾ മാറ്റി മാറ്റി വെക്കുന്ന ശീലം കോളേജിൽ നിന്ന് കിട്ടിയതായിരുന്നു .ഓരോ ഫോട്ടോനും അച്ചില് വാർത്തു വെച്ച പോലത്തെ ക്യാപ്ഷൻ മാത്രം പോരാല്ലോ...അപ്പൊ ഉസ്മാൻ പച്ച നിറത്തില് ആകാശം ഇങ്ങനെ തിളങ്ങി നിക്കണ സമയത്താണ് കട്ടച്ചോപ്പായിരുന്ന സൂര്യൻ കറുത്ത് കരുവാളിച്ച കൊച്ചിയുടെ ഏതോ കായലിൽ മുങ്ങി മരിച്ചത്.അതെ  ഇനി ഇപ്പൊ ഇരുട്ടാണല്ലോ നല്ല കറുത്ത സുന്ദരിയായ ഇരുട്ട് . അവൾക്കെന്തിനാണീ കണ്ണട ..പ്രിയപ്പെട്ട ഉസ്മാൻ പച്ചേ നമുക്ക് പതുക്കെ ഇരുണ്ട യാഥാർഥ്യങ്ങളിലേക്ക് കടക്കാം .മുന്നിലുള്ളത് മഞ്ഞിച്ച്  കിടക്കുന്ന ഒരു പാട് വട്ടം പാച്ചു വർക്കു ചെയ്ത,   ദുഷിച്ച രക്തവും ചലവും തളം കെട്ടി നിൽക്കുന്ന   കുഴികൾ നിറഞ്ഞ ദുർഗന്ധ വാഹിനിയായ ഹൃദയത്തിന്റെ വഴിയാണ് .അപ്പുവിന്റെ കടിയേറ്റ് തൂങ്ങിയ സീറ്റിന്റെ മുകളിലിരുന്ന് , പെയിന്റ് പോയി തുരുമ്പിച്ച സൈക്കിൾ ഹാന്ഡിലിൽ എണ്ണം തികച്ചില്ലാത്ത വിരലുകൾ അമർത്തിപ്പിടിച്ചു കുഴികൾഅവസാനിക്കുന്നിടത്തേക്ക്  ആഞ്ഞു ചവിട്ടണം .അവിടെത്തുമ്പോളേക്കും  വെളിച്ചം വരുമായിരിക്കും എന്നാരോ പറഞ്ഞിട്ടുണ്ട് .ആഞ്ഞു ചവിട്ടണം... നിലക്കാത്ത കറക്കങ്ങളുടെ ഒടുക്കം ടയറു നിക്കുമ്പോ വെളിച്ചം വരുമത്രെ ..നല്ല ഉസ്മാൻ പച്ച കളറിലുള്ള  വെളിച്ചം ..

നിഴലാട്ടങ്ങൾക്കുമപ്പുറം

നിഴലാട്ടങ്ങൾക്കുമപ്പുറം  അലെക്സെട്ടാ , ഓരോ  പ്രണയവും വിപ്ലവങ്ങൾ തന്നെയായിരുന്നു ... നിയതമായ ചട്ടക്കൂടുകളിൽ നിന്ന് മനസ്സിനെ കെട്ടഴിച്ച...